Friday, July 19, 2013

തൂവലുകൾ തീർത്ത തീക്കുണ്ഡം



കെടാതെ കാത്തു സൂക്ഷിക്കുന്നു
ഒരു മഞ്ഞു കാലത്തെ തീക്കുണ്ഡം
മരം കോച്ചുന്ന തണുപ്പിൽ നമ്മൾ
വിറച്ചു വിറങ്ങലിക്കനല്ലായിരുന്നു
ഈ തീക്കുണ്ഡം തയ്യാറാക്കപ്പെട്ടതു്

അതൊരു മഞ്ഞു കാലമായിരുന്നു
നല്ലതു പോലെ ചൂടേല്ക്കനായി
കൊതിച്ചു പോകുന്ന മഞ്ഞുകാലം
കൈവെള്ളയിൽ നിന്നുമെന്റെ
കൊച്ചു ജീവിത പ്രതീക്ഷകളെല്ലാം
ഉതിർന്നു പോയ ഒരു ശൈത്യ കാലം
അന്നാണു നീയൊരു പറവയായി
എന്നിൽ നിന്നും പറന്നകന്നതും
നിന്റെ തൂവലുകളെന്നിൽ ; തീക്കുണ്ഡം
ആ , മഞ്ഞു കാലത്തു തീർത്തതും

അണയാതെ കത്തിയുയരും തീനാളം
നിന്റെ സ്മരണകളെ ചിലപ്പോൾ
പുനർജ്ജനിപ്പിക്കും , അതിനാൽ
അണയ്ക്കാതെ തീക്കുണ്ഡത്തെ
ഉള്ളിൽ കാത്തു സൂക്ഷിക്കുന്നു ഞാൻ
അതു തീർത്തതു , നീ പറന്നു പോയതും
ഉതിർന്നു വീണ നിന്റെ തൂവലുകളല്ലോ.

Thursday, July 11, 2013

ആകാശങ്ങളുടെയകലെയാണു പ്രിയൻ


ആലിംഗനത്തിന്റെയൂഷ്മളത
ഒരു അഭിലാഷമനുഭവിക്കുമ്പോൾ
അമൂർത്തമായ പ്രണയത്തിന്റെ
സത്യസന്ധമായ വികാരങ്ങളെന്നിൽ
പകർന്നിടുവൻ വെമ്പൽ കൊള്ളുമ്പോൾ
അവകാശിയായി മനസ്സിൽ മറ്റൊരാളില്ല
ഒരന്യ വസ്തുവായി തീരുന്നു ഞാൻ

ഹാ ! പ്രിയനെ നിനക്കായി രൂപം
പ്രാപിച്ചവളാണല്ലോ ഞാൻ
എന്റെ ഹൃദയത്തിൽ നിറയും നിണമായി
നിന്റെ സാമിപ്യമെന്നെ,  വിലയം ചെയ്യൂ
അപ്പോൾ ആകാശത്തിന്റെയതിരുകൾ
കടന്നു് നിന്റെ കാഴ്ചകളെന്നെ തേടുന്നു
അവിടെ നിന്നു , വിശുദ്ധമായിയെന്നെ വിളിപ്പൂ
ഒരിക്കൽ പുഴകളൊന്നായ മഹാനദിയായി
ജീവിതത്തിന്റെ ധമനികൾ നമ്മൾ തേടി …

വിതുമ്പും ചുണ്ടുകളിലാധിപത്യത്തോടെ
പ്രിയനെ ,ഒരു ദൃഢാലിംഗനത്തിന്റെ
വൃക്ഷ ശിഖരം അമരുമ്പോളെന്റെ
പ്രഥമ രാത്രിയും, ഞാനുംനിശ്ചേതനമാകും
ഒരിക്കലും നീ , അരുതെന്നു പറയരുതേ .

Saturday, July 6, 2013

ഗാന്ധിജിയെ സ്വപ്നംകണ്ട മകൻ


പിതാവിനെ വെട്ടിനുറുക്കി
ഘാതകർ കെന്ന , വേദനകൾ
ചുടല തീർത്തതിൽ കിടന്നു
വേദനിച്ചു പിടഞ്ഞുറങ്ങിയ
മകൻ ഗാന്ധിജിയെ കിനാവു
കണ്ടുണർന്നു പോയി

അവൻ കിടക്ക വെടിഞ്ഞു
കിടപ്പാടം വെടിഞ്ഞു
ചുവന്ന പാതകൾ താണ്ടി
ഗ്രാമങ്ങൾ താണ്ടി
പട്ടണങ്ങൾ താണ്ടി നടന്നു
അവൻ തലയുയർത്തിപ്പിടിച്ചു
നെഞ്ചു വിരിച്ചും കൊണ്ടും
മുന്നോട്ടു പോകുകയാണു്
അച്ഛനെ കൊന്നവർക്കായി
ശിരസ്സും ദേഹവും നേദിക്കാൻ

അവനെ പിന്തുടർന്നു
ആയിരങ്ങൾ തലയുയർത്തി
നെഞ്ചു വിരിച്ചു വരുന്നു
അവരെല്ലാം ഗാന്ധിജിയെ
കിനാവു , കണ്ടവരായിരുന്നു .

Tuesday, July 2, 2013

ഐഎൻഎസു് കുക്രിയുടെ ക്യാപ്റ്റനും രക്ഷപ്പെട്ടോടിയ സന്യാസിമാരും


ആയിരത്തിതൊള്ളിയിരത്തി എഴുപത്തിയൊന്നു്
ഡിസംബർ ഒമ്പതു് , അന്നാണു് പക്കിസ്ഥാന്റെ
സബ് മറൈൻ പിഎൻഎസ് ഹങോർ ഇൻഡ്യ
യുടെ വിഖ്യാതമായ ഐഎൻഎസ് കുക്രിയെന്ന
പടക്കപ്പൽ മുക്കിയതു് . ടോർപ്പിഡോ തുളഞ്ഞു
കയറിയ കുക്രിയിൽ നിന്നും രക്ഷപ്പെട്ട കമാ
ണ്ടർ മനു ശർമ്മ കപ്പലിന്റെ ക്യാപ്റ്റൻ മഹേന്ദ്ര
നാഥ് മുല്ല വീര ചരമം വരിച്ചതു് ഇങ്ങനെയാണു്
വിവരിച്ചതു് . "ഞാൻ കടലിൽ പൊന്തികിടന്നു
നോക്കുമ്പോൾ ക്യപ്റ്റൻ കപ്പലിന്റെ മുകളിൽ
റെയിലിങിൽ പിടിച്ചു നില്ക്കുന്നു.ചുണ്ടിൽ ഒരു
സിഗാർ എരിയുന്നുണ്ടു് . സുസ്മേര വദനനായി
ആ കപ്പലിനോടൊപ്പം ക്യപ്റ്റൻ മഹേന്ദ്ര നാഥ്
മുല്ല അറബിക്കടലിന്റെ അഗാധതയിൽ
വിലയം പ്രാപിക്കുന്നതു ഞാൻ കണ്ടു".

പതിനൊട്ടു ഓഫീസർമാരെയും നൂറ്റിയെഴുപ
ത്തിയാറു സെയിലർമാരെയും കുക്രിയെയും
ഒറ്റയ്ക്കാക്കി രക്ഷപ്പെടാൻ ക്യാപ്റ്റൻ മഹേന്ദ്ര
സിംഗ് മുല്ല ഒരുക്കമല്ലായിരുന്നു . രക്ഷ
പ്പെടാൻ ആവർത്തിച്ചുള്ള സഹപ്രവർ
കരുടെ യാചന നിരസിച്ചു് അദ്ദേഹം മരണം
വരിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചു് ഡക്കിൽ
നിന്നും എടുത്തു ചാടിയാൽ അദ്ദേഹത്തിനു
രക്ഷപ്പെടാമായിരുന്നു .

ഉത്തര ഖണ്ഡിൽ പ്രകൃതി ക്ഷോഭത്തിൽ
ആയിരങ്ങൾ പിടഞ്ഞു മരിച്ച ദുരന്ത ഭൂമിക
യിൽ നിന്നും സ്വജീവൻ മാത്രം രക്ഷിക്കാൻ
ആർത്തി കാണിച്ച സന്യാസിമാരുടെ സ്വർ
ത്ഥ ലാഭേച്ഛ അവർ തന്നെ വിവരിച്ചപ്പോൾ
മഹത്തായ ഈ വീരമൃത്യു ഓർത്തുപോയി.
എന്താണു് സന്യാസി എന്ന വാക്കിന്റെ
പൊരുൾ എന്നു് ഇപ്പോൾ എന്റെ ചെറു
ബുദ്ധിക്കു പിടികിട്ടുന്നില്ല .