Showing posts with label വിവരണം. Show all posts
Showing posts with label വിവരണം. Show all posts

Monday, July 14, 2014

ബാല്യകാലസഖി



ബാല്യകാല സഖി , നമ്മുടെ അനുരാഗത്തിന്റെ ദിനങ്ങൾ
എത്രയെത്ര പ്രേമലേഖനങ്ങളിൽ മായതെ ഓർമ്മകൾക്ക്
വായിക്കാൻ കിടപ്പുണ്ടു് . ഒരിക്കൽ നമ്മളെ വേർതിരിക്കുന്ന
മതിലുകൾക്കിരുപുറം ഭൂമിയുടെ അവകാശികളെ പോലെ
രാപ്പകൽ നമ്മൾ സംസാരിച്ചതല്ലേ.നമ്മുടെ ശബ്ദങ്ങൾ
പ്രണയത്തിന്റെ സ്വനഗ്രാഹിയിൽ ഇന്നും കേൾക്കാമായിരി
ക്കും. എന്തെല്ലാം നീ പറഞ്ഞു. പത്തുമ്മയുടെ ആട് ഷർട്ട്
കടിച്ചതും, കുഞ്ഞു പാത്തുമ്മ ന്റുപ്പുപ്പാക്കൊരാനോണ്ടർന്നു
എന്നു വീമ്പു പറഞ്ഞതും കുളക്കടവിൽ പാത്തുമ്മയുടെ
മുട്ടിനു ഏറെ മുകളിൽ കുളയട്ട കടിച്ചു തൂങ്ങിയതും , ഭർഗ്ഗവി
നിലയത്തിൽ ചിലപ്പോൾ നീലവെളിച്ചം മിന്നുന്നതും അങ്ങ
നെ എന്തെല്ലാം. എളളിൻ പൂ പോലെ വിശ്വവിഖ്യതമായ
നിന്റെ മൂക്കിൻ തുമ്പത്തു ശുണ്ഠി പടരുന്നതു കാണാൻ
കൊതിയാകുന്നു . ഒരു മാന്ത്രിക പൂച്ചയെ പോലെ പതുങ്ങി
പതുങ്ങി നമുക്കു ഭൂത കാലത്തേക്കു ചെല്ലാം.

                               നേരും നുണയും കൂടിക്കലരുന്ന ഭൂമിയിൽ
ഒരിക്കൽ വീണ്ടും നമുക്കു ജനിക്കേണം എന്താ നീ ചിരിക്കുന്നേ? .
എന്താ എനിക്കു നൊസ്സാണെന്നോ? അല്ലേ അല്ല. നമ്മൾ
ഇപ്പോഴും ഭൂമിയിലാണു് പൊന്നേ.

Tuesday, July 2, 2013

ഐഎൻഎസു് കുക്രിയുടെ ക്യാപ്റ്റനും രക്ഷപ്പെട്ടോടിയ സന്യാസിമാരും


ആയിരത്തിതൊള്ളിയിരത്തി എഴുപത്തിയൊന്നു്
ഡിസംബർ ഒമ്പതു് , അന്നാണു് പക്കിസ്ഥാന്റെ
സബ് മറൈൻ പിഎൻഎസ് ഹങോർ ഇൻഡ്യ
യുടെ വിഖ്യാതമായ ഐഎൻഎസ് കുക്രിയെന്ന
പടക്കപ്പൽ മുക്കിയതു് . ടോർപ്പിഡോ തുളഞ്ഞു
കയറിയ കുക്രിയിൽ നിന്നും രക്ഷപ്പെട്ട കമാ
ണ്ടർ മനു ശർമ്മ കപ്പലിന്റെ ക്യാപ്റ്റൻ മഹേന്ദ്ര
നാഥ് മുല്ല വീര ചരമം വരിച്ചതു് ഇങ്ങനെയാണു്
വിവരിച്ചതു് . "ഞാൻ കടലിൽ പൊന്തികിടന്നു
നോക്കുമ്പോൾ ക്യപ്റ്റൻ കപ്പലിന്റെ മുകളിൽ
റെയിലിങിൽ പിടിച്ചു നില്ക്കുന്നു.ചുണ്ടിൽ ഒരു
സിഗാർ എരിയുന്നുണ്ടു് . സുസ്മേര വദനനായി
ആ കപ്പലിനോടൊപ്പം ക്യപ്റ്റൻ മഹേന്ദ്ര നാഥ്
മുല്ല അറബിക്കടലിന്റെ അഗാധതയിൽ
വിലയം പ്രാപിക്കുന്നതു ഞാൻ കണ്ടു".

പതിനൊട്ടു ഓഫീസർമാരെയും നൂറ്റിയെഴുപ
ത്തിയാറു സെയിലർമാരെയും കുക്രിയെയും
ഒറ്റയ്ക്കാക്കി രക്ഷപ്പെടാൻ ക്യാപ്റ്റൻ മഹേന്ദ്ര
സിംഗ് മുല്ല ഒരുക്കമല്ലായിരുന്നു . രക്ഷ
പ്പെടാൻ ആവർത്തിച്ചുള്ള സഹപ്രവർ
കരുടെ യാചന നിരസിച്ചു് അദ്ദേഹം മരണം
വരിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചു് ഡക്കിൽ
നിന്നും എടുത്തു ചാടിയാൽ അദ്ദേഹത്തിനു
രക്ഷപ്പെടാമായിരുന്നു .

ഉത്തര ഖണ്ഡിൽ പ്രകൃതി ക്ഷോഭത്തിൽ
ആയിരങ്ങൾ പിടഞ്ഞു മരിച്ച ദുരന്ത ഭൂമിക
യിൽ നിന്നും സ്വജീവൻ മാത്രം രക്ഷിക്കാൻ
ആർത്തി കാണിച്ച സന്യാസിമാരുടെ സ്വർ
ത്ഥ ലാഭേച്ഛ അവർ തന്നെ വിവരിച്ചപ്പോൾ
മഹത്തായ ഈ വീരമൃത്യു ഓർത്തുപോയി.
എന്താണു് സന്യാസി എന്ന വാക്കിന്റെ
പൊരുൾ എന്നു് ഇപ്പോൾ എന്റെ ചെറു
ബുദ്ധിക്കു പിടികിട്ടുന്നില്ല .