Tuesday, August 2, 2016

ഉടമസ്ഥനില്ലാത്ത പുരയിടം


ഒരു ഘടകകക്ഷിയുടെ
അയയിലാണു് ഞാനതു് കണ്ടതു്
പത്ര സമ്മേളനത്തിൽ അലക്കിയ
മഹാ പ്രസ്ഥാനത്തിന്റെ
ആത്മാഭിമാനം അങ്ങനെ കീറിപിന്നി


കൗപീനമുടുത്തു കളയും
എന്ന പൗരാണിക നാട്ടു മൊഴിയുടെ
അസംഭവ്യമായൊരു
ദൃശ്യാവിഷ്ക്കാരമായി അതു്
ഫ്രെയിമുകൾ മാറുമ്പോൾ
ദൃശ്യങ്ങൾ കൂടുതൽ വേദനാജനകവും

ഉടമസ്ഥനില്ലാത്ത പുരയിടത്തിൽ
വിഷജന്തുക്കൾ വിഹരിക്കുന്ന
അവസ്ഥയിലങ്ങിനെയെന്റെ
മഹാ പ്രസ്ഥാനം കിടക്കുന്നു.

Friday, June 24, 2016

ന്യൂജെന്നും ഒരു കൺട്രീ ഫെല്ലോയും


ജീൻസിന്റെ വലിച്ചു കീറപ്പെട്ട ഭാഗത്തു് മേൽ കാലിന്റെ
സ്വർണ്ണ തിളക്കം. അവൾ നടന്നു വരുമ്പോൾ കീറി കിട
ക്കുന്ന തുണി ഭാഗം ശരീരാവയവങ്ങൾക്കൊപ്പം താള
ത്തിൽ ഇളകുന്നു. ജീൻസിന്റെ രണ്ടു കാലുറകളുടെയും
ഒരേ ഭാഗം ഇതുപോലെ പിച്ചി കീറിയിരിക്കുന്നു.ടോപിന്റെ
ബട്ടനുകൾ പൊട്ടിയിട്ടുണ്ടു് . ഇന്നർവെയർ സൂക്ഷിച്ചു നോ
ക്കിയില്ലെങ്കിലും വ്യക്തമായി കാണാം..


പെൺകുട്ടി എന്നെ കടന്നു് നടന്നു പോകുന്നു . നടത്തത്തിനു്
നല്ല വേഗമുണ്ടു് . പോലീസു സ്റ്റേഷനിലേക്ക് പോകുകയാകാം
ഞാനുറപ്പിച്ചു . ബലാൽസംഗ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു്
പരാതി കൊടുക്കാൻ പോകുകയാണു് ആ ഹതഭാഗ്യ . ഒട്ടും
സംശയം വേണ്ട . അവൾ സ്റ്റേഷനിൽ പരാതി നല്കട്ടെ
 
എന്നാൽ പെട്ടെന്നു് എന്നിലുണ്ടായ ബോധോദയം എന്നെ
കർമ്മനിരതനാക്കി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളിലൂടെ നഗ്നത
 കാട്ടി നടക്കുന്നതു് ഏതായാലും അനുചിതമാണു് ആപത്ക്കരവും.
മറ്റൊരു പീഢനത്തിനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.
ഒരു ശ്രദ്ധേയമായ മീറ്റിംഗിൽ പങ്കെടുക്കാൻ പുതിയ മുണ്ടും
ഷർട്ടും വാങ്ങാൻ ഇറങ്ങിയതാണു് ഞാൻ . പെൺ കുട്ടിയെ
ഇങ്ങനെ വിട്ടാൽ പറ്റില്ല . പോലീസുകാരെയും വിശ്വസിക്കാൻ
കഴിയില്ല . തൊട്ടടുത്തുള്ള തുണിക്കടയിൽ കയറി ഷർട്ടും മുണ്ടും
വാങ്ങാൻ കരുതിയ തുകയ്ക്ക് ഒരു ബഡ്ഷീറ്റ് വാങ്ങി ഞാൻ
കടയിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ചു് പെൺകുട്ടിയുടെ
അരികിലെത്തി. ബെഡ് ഷീറ്റ് വാങ്ങിച്ചതിന്റെ ബാക്കി തുക
ഓട്ടോക്കാരനു കൊടുത്തു് ആ പെൺ കുട്ടിയെ തടഞ്ഞു നിറുത്തി
പുതപ്പെടുത്ത് പുതപ്പിച്ചു് ചുറ്റും കൂടി നിന്നവരോടു് കാര്യം പറഞ്ഞു.
പെൺകുട്ടി കുപിതയായി പുതപ്പു് വലിച്ചെറിഞ്ഞു് എല്ലാവരെയും
അമ്പരപ്പിച്ചു കൊണ്ടു് പറഞ്ഞു ." ഇതാരും വലിച്ചു കീറിയതല്ല
ഇതു ന്യൂജെൻ ആണു് യൂ കൺട്രി ഫെല്ലോ.........  "

Friday, April 15, 2016

ലെഗ്ഗിൻസു്


വാഹനപകടത്തെ തുടർന്നാണു് അയാൾ ആശുപത്രിയിൽ
പ്രവേശിക്കപ്പെട്ടതു്. അറിയപ്പെടുന്ന എഴുത്തുകാരനായനായതു
കൊണ്ടും , ഫേസ് ബുക്കിൽ സജീവമായി മുഴുകുന്നതു കൊണ്ടും
അയാളെ കാണുവാൻ സന്ദർശകരുടെ ഒഴുക്കായിരുന്നു. അയാൾ
ചറ്റ് ചെയ്യാറുള്ള പെൺ സുഹൃത്തുക്കളും അക്കൂട്ടത്തിൽ നിരവധി
ഉണ്ടായിരുന്നു . അതിൽ കുറെ പേർ ഒരേ സമയം കിടക്കക്കു
ചുറ്റും കൂടി നിന്നപ്പോൾ തന്നോടു മാത്രമാണു് ഞാൻ ചാറ്റ് ചെയ്യാ
റുള്ളതു് എന്നു് എഴുതി പിടിപ്പിച്ചതു് അയാൾ ഓർത്തു പോയി.
ലെഗ്ഗിൻസിനെതിരായി അയാളെഴുതിയ ലേഖനവും അയാളുടെ
കിടയ്ക്കക്കരിൽ കൂടി നിന്ന സുഹൃത്തുക്കൾ ചർച്ച ചെയ്തു.
ധീരമായി അഭിപ്രായം പ്രകടിപ്പിച്ചിനു് ചില ഫെമിനിസ്റ്റ് വിരോധി
കൾ ആ സന്ദർഭത്തിലും അയാളെ അഭിനന്ദിക്കാൻ തയ്യാറായി.
വേണമെങ്കിൽ തുണിയുടുക്കാതെ നടക്കും തനിക്കെന്താ? എന്നു്
ചില പെൺ വാജികൾ തന്റെ പോസ്റ്റിനെതിരെ കമന്റുമായി കു
ളമ്പടി നാദമുതിർത്തു വന്നതു് ഒരു ഞെട്ടലോടെ അയാളുടെ മന
സ്സിലൂടെ കടന്നു പോയി.
എങ്ങിനെ അപകടം പറ്റിയെന്നു് എല്ലാം തുറന്നു പറയാറുള്ള
തന്റെ സുഹൃത്തിനോടു്േ അയാൾ പറഞ്ഞു. അന്നു തന്നെ സുഹൃത്തു്
അതു് പോസ്റ്റ് ചെയ്യുകയും ചെയ്തു . പബ്ലിക് പോസ്റ്റ് ആയതിനാൽ
എല്ലാവരും അതു് വായിക്കുകയും ചെയ്തു. ഇതായിരുന്നു ആ പോ
സ്റ്റ്.
ലെഗ്ഗിൻസിനെതിരെ ശക്തമായി സമൂഹ മാദ്ധ്യമത്തിൽ
പ്രതികരിച്ച എന്റെ സുഹൃത്ത് ലെഗ്ഗിൻസ് നിമിത്തം അപകടത്തിൽ
പെട്ടു് ആശുപത്രിയിലായി. സുഹൃത്തു് നഗരത്തിന്റെ ഹൃദയഭാഗത്തു
കൂടെ തന്റെ ഇരുച്ചക്രവാഹനത്തിൽ പോകുമ്പോഴാണു് സിഗ്നൽ
ലൈറ്റ് ചുവപ്പു കണ്ടു് വണ്ടി ബ്രേക്ക് ചെയ്തു് നിറുത്തിയതു് . തെട്ടു
മുന്നിൽ നിറുത്തിയിരിക്കുന്ന ടൂവീലറിൽ ലെഗ്ഗിൻസു് ധാരിയായ സ്ത്രീ.
ശരീര വലിപ്പം കൂടുതലുള്ള അവർ ഇടയ്ക്കിടെ ടോപ്പിന്റെ താഴ് ഭാഗം
താഴോട്ടു വലിച്ചു നീക്കാൻ വൃഥാ ശ്രമം നടത്തുന്നതു് സുഹൃത്തിന്റെ
ശ്രദ്ധയിൽ പെട്ടു .തടിച്ചു കൊഴുത്ത തുടഭാഗം മറയ്ക്കുന്നതിനു് പാഴ്
ശ്രമം പരാജയപ്പെടുന്നതു് സുഹൃത്തു് സസൂക്ഷ്മം ശ്രദ്ധിച്ചു. പച്ച
വെളിച്ചം തെളിഞ്ഞപ്പോഴേക്കും ലെഗ്ഗിൻസു് ധാരിയിലാകൃഷ്ടനായി
സുഹൃത്ത് ആ സ്ത്രീയുടെ സ്കൂട്ടറിനു പിന്നാലെ തന്റെ വണ്ടി വിട്ടു.
ശരിക്കും താഴ് ഭാഗം അനാവൃതമായ ഒരു സ്ത്രീയണു് മുന്നിലെ
വണ്ടിയിലിരിക്കുന്നതെന്ന മനോവ്യാപാരത്തിൽ മുഴുകവെ സുഹൃ
ത്തിന്റെ വാഹനം ദിശ തെറ്റി ഡിവൈഡറിൽ ഇടിച്ചു മറിയുകയും
ചെയ്തു .
പോസ്റ്റ് ടാബ് ലറ്റിൽ കണ്ടു് അയാൾ ലെഗ്ഗിൻസിനെ മനസ്സിൽ
ഭർത്സിച്ചു.