Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, June 24, 2016

ന്യൂജെന്നും ഒരു കൺട്രീ ഫെല്ലോയും


ജീൻസിന്റെ വലിച്ചു കീറപ്പെട്ട ഭാഗത്തു് മേൽ കാലിന്റെ
സ്വർണ്ണ തിളക്കം. അവൾ നടന്നു വരുമ്പോൾ കീറി കിട
ക്കുന്ന തുണി ഭാഗം ശരീരാവയവങ്ങൾക്കൊപ്പം താള
ത്തിൽ ഇളകുന്നു. ജീൻസിന്റെ രണ്ടു കാലുറകളുടെയും
ഒരേ ഭാഗം ഇതുപോലെ പിച്ചി കീറിയിരിക്കുന്നു.ടോപിന്റെ
ബട്ടനുകൾ പൊട്ടിയിട്ടുണ്ടു് . ഇന്നർവെയർ സൂക്ഷിച്ചു നോ
ക്കിയില്ലെങ്കിലും വ്യക്തമായി കാണാം..


പെൺകുട്ടി എന്നെ കടന്നു് നടന്നു പോകുന്നു . നടത്തത്തിനു്
നല്ല വേഗമുണ്ടു് . പോലീസു സ്റ്റേഷനിലേക്ക് പോകുകയാകാം
ഞാനുറപ്പിച്ചു . ബലാൽസംഗ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു്
പരാതി കൊടുക്കാൻ പോകുകയാണു് ആ ഹതഭാഗ്യ . ഒട്ടും
സംശയം വേണ്ട . അവൾ സ്റ്റേഷനിൽ പരാതി നല്കട്ടെ
 
എന്നാൽ പെട്ടെന്നു് എന്നിലുണ്ടായ ബോധോദയം എന്നെ
കർമ്മനിരതനാക്കി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളിലൂടെ നഗ്നത
 കാട്ടി നടക്കുന്നതു് ഏതായാലും അനുചിതമാണു് ആപത്ക്കരവും.
മറ്റൊരു പീഢനത്തിനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.
ഒരു ശ്രദ്ധേയമായ മീറ്റിംഗിൽ പങ്കെടുക്കാൻ പുതിയ മുണ്ടും
ഷർട്ടും വാങ്ങാൻ ഇറങ്ങിയതാണു് ഞാൻ . പെൺ കുട്ടിയെ
ഇങ്ങനെ വിട്ടാൽ പറ്റില്ല . പോലീസുകാരെയും വിശ്വസിക്കാൻ
കഴിയില്ല . തൊട്ടടുത്തുള്ള തുണിക്കടയിൽ കയറി ഷർട്ടും മുണ്ടും
വാങ്ങാൻ കരുതിയ തുകയ്ക്ക് ഒരു ബഡ്ഷീറ്റ് വാങ്ങി ഞാൻ
കടയിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ചു് പെൺകുട്ടിയുടെ
അരികിലെത്തി. ബെഡ് ഷീറ്റ് വാങ്ങിച്ചതിന്റെ ബാക്കി തുക
ഓട്ടോക്കാരനു കൊടുത്തു് ആ പെൺ കുട്ടിയെ തടഞ്ഞു നിറുത്തി
പുതപ്പെടുത്ത് പുതപ്പിച്ചു് ചുറ്റും കൂടി നിന്നവരോടു് കാര്യം പറഞ്ഞു.
പെൺകുട്ടി കുപിതയായി പുതപ്പു് വലിച്ചെറിഞ്ഞു് എല്ലാവരെയും
അമ്പരപ്പിച്ചു കൊണ്ടു് പറഞ്ഞു ." ഇതാരും വലിച്ചു കീറിയതല്ല
ഇതു ന്യൂജെൻ ആണു് യൂ കൺട്രി ഫെല്ലോ.........  "

Saturday, April 25, 2015

വിദേശത്തെ മകൻ


വംഗദേശത്തിന്റെ അതിർത്തിയിൽ റോന്തുച്ചുറ്റുന്ന പതിവു് ഉപജീവനമാർഗ്ഗത്തി
നിടയിൽ വിരസവും മനംമടുപ്പിക്കുന്നതുമായ വിജനതയിൽ, ഗോപാലകൃഷ്ണനു്
ഏക ആശ്വാസമാണു് അജ്മൽഖാന്റെ ചെറിയ ചായക്കട. അതിർത്തി കടന്നു്
ബംഗ്ലാദേശികളും അവരുടെ ആടുകളും എത്തുന്നതു് തടയുക ജാഗരൂകമായ
പ്രവൃത്തി തന്നെയാണു്. ആത്മാർത്ഥതയുള്ള ഒരു അതിർത്തി രക്ഷാ ഭടന്റെ

 കർമ്മനിരതക്കു കോട്ടം തട്ടാതെയാണു് ഗോപാകൃഷ്ണൻ തന്റെ ജോലി നിർവ്വ
ഹിക്കുന്നതു്. ബംഗ്ലാദേശികളെ വിരട്ടി അതിർത്തിയ്ക്കപ്പുറത്തേക്കു് അയയ്
ക്കുന്നതു പോലെ എളുപ്പമല്ല അവരുടെ ആടുകളെ അതിർത്തിയ്ക്കപ്പുറത്തേക്കു്

 ആട്ടിത്തെളിച്ചു വിടേണ്ടതു്. ബംഗ്ലാദേശല്ല ഇത് ഇൻഡ്യയാണു് എന്നു് ആടുക
ളോടു പറഞ്ഞിട്ടു് എന്തു കാര്യം. രണ്ടു രാജ്യങ്ങളിലേയും പച്ചിലകൾക്ക് അടുകളെ

 സംബന്ധിച്ചു് ഒരേ രുചി തന്നെയാണു്. സ്ഥലം മാറ്റം കിട്ടി വന്നിട്ടു് ഒരു മാസ
ത്തിനിടയിൽ ആടുകളുടെ അതിക്രമിച്ചു കടക്കലിനെതിരെയാണു് ഗോപാലകൃ
ഷ്ണന്റെ കർമ്മനിരത പരീക്ഷണ വിധേയമായതു്.


അന്നും ആടുകളെ പണിപ്പെട്ടു് പിന്തിരിപ്പിച്ച ക്ഷീണമകറ്റാൻ ഒരു ഗ്ലാസ് സു
ലൈമാനി കുടിക്കാനായി ഗോപാലകൃഷ്ണൻ അജ്മൽഖാന്റെ ചായക്കടയിലെ
ത്തി. ഉപചാരം പറഞ്ഞു് ചായ ഓർഡർ ചെയ്തപ്പോഴാണു് ഗോപാലകൃഷ്ണൻ
 അജ്മൽഖാന്റെ വേഷവിധാനം ശ്രദ്ധിച്ചതു് . പുതുപുത്തൻ ടീഷർട്ടും ബർമുഡ
യുമാണു് അയാൾ ധരിച്ചിരിക്കുന്നതു്. സാധാരണയായി അഴുക്കു പിടിച്ച കൈ
യ്യുള്ള വെള്ള ബനിയനും കഴുകിയാൽ വെള്ള നിറം ലഭിക്കുമെന്നു് ഉറപ്പിക്കാവു
ന്ന പൈജാമയും ആണു് അയാളുടെ വേഷം . ഗോപാലകൃഷ്ണൻ ഹിന്ദിയും അറി
യാവുന്ന ബംഗാളിയും കൂട്ടിക്കലർത്തി അജ്മൽ ഖാന്റെ വേഷ വിധാനത്തെ
പ്രശംസിച്ചു. സുലൈമാനി നിറച്ച സ്റ്റീൽ ഗ്ലാസു് ഗോപാലകൃഷ്ണനു നേരെ നീട്ടി
പ്രശംസിച്ചതിന്റെ സംതൃപ്തി ഒരു വിടർന്ന പുഞ്ചിരിയിലൊതുക്കി അജ്മൽഖാൻ
ഗോപാലകൃഷ്ണനോടു പറഞ്ഞു
എന്റെ മകൻ വെളിയിലാണു്. അവധിക്കു നാട്ടിൽ വന്നപ്പോൾ കൊണ്ടു വന്ന
താണു്.
എവിടെയെന്ന ഗോപാലകൃഷ്ണന്റെ ചോദ്യഭാവത്തിനു് ഉത്തരമായി അയാൾ
കൂട്ടിച്ചേർത്തു.
കേരൾ, ത്രിവെന്ത്രം.
ദുബായി, സൈദി,കുവൈറ്റ് എന്നൊക്കെ വിചാരിച്ച ഗോപാലകൃഷ്ണൻ അതു
കേട്ടു് ഡൈനാമിറ്റ് പൊട്ടിത്തെറിച്ച സംഭവസ്ഥലത്തെന്ന പോലെ നിന്നു
പോയി.പഴവങ്ങാടിയിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കു പോ
കുന്ന ഇടറോഡിലെ തെരുവു കച്ചവടക്കാരനിൽ നിന്നും  കഴിഞ്ഞ അവധി
ക്കു നാട്ടിൽ വന്നപ്പോൾ ബർമുഡയും ടീഷർട്ടും വാങ്ങിയതു് ഗോപാലകൃഷ്ണൻ
സാന്ദർഭികമായി ഓർത്തു പോയി. ഇതിനിടയിൽ രണ്ടു ചെറുപ്പക്കാർ അവിടെ
യെത്തി. അജ്മൽ ഖാൻ ഗോപാലകൃഷ്ണനോടും അവിടെ ചായകുടിയ്ക്കാനെ
ത്തിയ മറ്റുള്ളവരോടുമായി ആ, ചെറുപ്പക്കാരെ ചൂണ്ടിക്കാട്ടി പറഞ്ഞു . അവധി
ക്കു വന്ന എന്റെ മകനും കൂട്ടുകാരനുമാണു്. ആ ചെറുപ്പക്കാർ എല്ലാവർക്കും
 ഹസ്തദാനം നല്കി.. എന്നിട്ടു് മലയാളത്തിൽ സംസാരിച്ചു തുടങ്ങി .അജ്മൽ
ഖാനും മറ്റുള്ളവരും അവരുടെ സംസാരം മനസ്സിലാകാതെ അഭിമാന വിജൃംഭൃ
തരായി ആ, ചെറുപ്പക്കാരെ നോക്കി നിന്നു. ചെറുപ്പക്കാർ രണ്ടു പേരും മലായ
ളത്തിൽ സംഭാഷണം തുടരുകയാണു് . ഇടയ്ക്ക് തങ്ങൾ സംസാരിക്കുന്ന ഭാഷ
മറ്റാർക്കും പിടികിട്ടാത്തതിന്റെ ഗരിമയോടെ ചെറുപ്പക്കാരിരുവരും അവിടെ കൂടി
നിന്നവരെ പ്രത്യേകിച്ചു് ഗോപാലകൃഷ്ണനെ സാഭിമാനം നോക്കി.
.

Monday, October 8, 2012

പാഴ്വസ്തു



   തുലാസ്സിലെ തൂക്ക കട്ടിയുടെ ഭാരത്തിനനുസരിച്ചു്
പഴയ പത്രങ്ങൾ , പേപ്പർ തകരം കുപ്പിക്കാരൻ
തന്റെ ഭാണ്ഡത്തിലേക്കു അടുക്കിയടുക്കി വെക്കു
ന്നതു് അയാൾ മകനും മരുമകളും നിഷ്ക്കർഷിച്ച
തനുസരിച്ച് സസൂക്ഷ്മം നോക്കിയിരുന്നു . ഇടക്കു
മരുമകൾ വന്നു് തകരം കുപ്പിക്കാരൻ അധികമായി
എടുത്തു വെച്ച രണ്ടു പത്രങ്ങൾ മാറ്റി വെയ്പ്പിച്ചു
തന്നെ രൂക്ഷമായി നോക്കി പിറുപിറുത്തു കൊണ്ടു

അകത്തേക്കു പോകുന്നതു അയാൾ നിർവ്വികാരത
യോടെ നോക്കി .

      തകരം കുപ്പിക്കാരൻ എടുത്ത പത്രത്തിനും , പാഴ്
സാധനങ്ങൾക്കും തുകയെണ്ണി നല്കി ഗേറ്റു തുറന്നു
കടക്കുന്നതിനിടയിൽ അയാൾ  പിന്നാലെ ചെന്നു 
 തകരം കുപ്പികാരനെ വിളിച്ചു.
" എയ് ഒന്നു നില്ക്കൂ" !
"എന്താ ?" "
പാഴ് സാധനങ്ങൾ തന്നാലിനിയുമെടുക്കാമോ"
"അതിനെന്താ,  എന്താണു്" അയാളതിനുത്തരം പറഞ്ഞില്ല .
തകരം കുപ്പിക്കാരൻ സൈക്കിൾ ചവിട്ടി മുന്നോടു പോകു
ന്നതും നോക്കി അയാൾ ഗേറ്റിൻ ചുവട്ടിൽ  നിന്നു .