Wednesday, February 27, 2013

സ്വപ്നത്തിന്റെ ചെപ്പു്



സ്വപ്നങ്ങളെയെനിക്കെന്തിഷ്ടമെന്നോ
സ്വപ്നങ്ങൾ കാണുവാനേറെയിഷ്ടം
ഓരോ സ്വപ്നങ്ങളെ  ഞാനെന്നുടെ
മിഴികളിൽ സൂക്ഷിച്ചു വയ്ക്കുകയില്ല
മിഴികളിൽ സൂക്ഷിച്ചൽ സ്വപ്നങ്ങളൊക്കെ
കണ്ണീരിൽ കുതിർന്നലിഞ്ഞു പോകും
ഹൃദയത്തിൽ സൂക്ഷിച്ചാലാ , കനവുകൾ
രുധിരത്തിൽ ലയിച്ചൊഴുകി പോകും
അതു കൊണ്ടാ, പൊൻ കിനാക്കളെ , ഞാൻ
നിൻ , പ്രണയത്തിൻ ചെപ്പിൽ സൂക്ഷിപ്പൂ .

Tuesday, February 12, 2013

സർഗ്ഗപൗർണ്ണമിയുടെ വിനയചന്ദ്രൻ


 
 
 സർഗ്ഗപൗർണ്ണമിയുടെ വിനയചന്ദ്രൻ
 
തലയെടുപ്പുള്ള കവികളോ
തലക്കനം കാട്ടിയകന്നപ്പോൾ
തലയുയർത്തി , മനം കുനിച്ചു
അരികത്തു വന്നു ഞങ്ങടെ
അഴലിനോടൊപ്പം കൂട്ടിരുന്നു
കാടിന്റെ നൊമ്പരങ്ങളും
കടലിന്റെ ഗദ്ഗദങ്ങളുമീ
നോവുകൾക്കു തുല്യമെന്നു
കവിതച്ചൊല്ലി പറഞ്ഞു തന്നു .
ക്ഷുഭിതനാണു ഭവാനെന്നും
പ്രചണ്ഡ വാതമായി മാറും
ചിലപ്പോൾ ,പേമാരി പോലെ
പെയ്തിറങ്ങിയാർത്തലച്ചൊ -
ഴുകി സാഗരം തേടിപ്പോകും
കര കവിയുന്ന നദിയുമാകും .

പ്രണയത്തിന്റെ നൽവഴികൾ
തെളിച്ചു , ജീവാത്മാവിനൊരു
പരംപൊരുൾ കാട്ടിക്കൊടുത്തു
ചിത്ത വിശുദ്ധിയ്ക്കൊരായിരം
പുരാണങ്ങളെന്നുമെഴുതിടൂ
മലയാള കാവ്യ ഭൂവിലെന്നും
നിലാ മഴ പെയ്തിടുന്ന സർഗ്ഗ
പൗർണ്ണമിയുടെ ,വിനയചന്ദ്രൻ

Sunday, February 3, 2013

അപകടം

 അപകടം
 

ഓടി കിതച്ചെത്തി
കാലങ്ങൾ കാതങ്ങൾ
എത്രയെത്ര താണ്ടിയിന്നു
ഞാനാ വണ്ടിക്കരികെ
ആദ്യമായിയെന്നിൽ
നെടു നിശ്വാസമുണർന്നു.

വീണ്ടു കീറിയ പാദങ്ങളി -
ലൊന്നാ വണ്ടിയുടെ
പടിയിലൂന്നവേയാരുടെയോ
അന്ത്യശാസനം കേട്ടതു

പോലെ വണ്ടി നീങ്ങി
വേഗം , മുന്നോട്ടു

 വീണു പോയി താഴെ

ഞാൻ , വണ്ടിച്ചക്രം
നിർദ്ദയമെൻ ദേഹത്തി -
ലൂടെ കയറിയിറങ്ങി
ഞാൻ വേദനിച്ചു പിടഞ്ഞു
കണ്ണിലുടനെ തെളിഞ്ഞു
ആ , വണ്ടിക്കു പിന്നിലെ

എഴുത്തു, കേട്ടു പരിചിതം
ജീവിത വണ്ടിയെന്നു

കിടക്കണം നാളുകളേറെ
സമയമതെത്തും വരേയ്ക്കും
കരിനാക്കാൽ പരുഷമായ
ജനസംസാരം കേ‍ട്ടു ഞാൻ .