Thursday, March 21, 2019

അന്ത്യചുംബനം


എന്നു വരുമൊരിക്കലീ മൺകുടിലിൽ
അല്പനേരമെങ്കിലുമുത്സാഹത്തിൻ
മധു രുചിച്ചു മറക്കുവാനരുചികൾ
തന്നിടും , നിത്യശോകത്തെയിനി ,
പോയകാല സ്മൃതികളെ,
വലിച്ചെറിയൂ ,കയ്പു നിറഞ്ഞ കാസ!
എന്നു വരുമൊരു പനിനീർ മലർ
പാറിവരും പോലെന്നരികിലായ്
ജീവിതം , നറുമണം നുകർന്നു
തൃപ്തയാകട്ടെ ചെറു നിമിഷമെങ്കിലും
സർഗ്ഗവാസനകളുടെ നിശ്വാസമേ!
സ്വപ്നരഥത്തിൽ ഹാ ! വന്നിറങ്ങിയ
സൌഭാഗ്യമെൻ ദുരിത വിഷ
ദംശമേറ്റു മരിച്ചു കിടക്കുന്നു ക്ഷണം
ആത്മാവ് നല്കിയന്ത്യ ചുംബനം .