Monday, July 14, 2014

ബാല്യകാലസഖി



ബാല്യകാല സഖി , നമ്മുടെ അനുരാഗത്തിന്റെ ദിനങ്ങൾ
എത്രയെത്ര പ്രേമലേഖനങ്ങളിൽ മായതെ ഓർമ്മകൾക്ക്
വായിക്കാൻ കിടപ്പുണ്ടു് . ഒരിക്കൽ നമ്മളെ വേർതിരിക്കുന്ന
മതിലുകൾക്കിരുപുറം ഭൂമിയുടെ അവകാശികളെ പോലെ
രാപ്പകൽ നമ്മൾ സംസാരിച്ചതല്ലേ.നമ്മുടെ ശബ്ദങ്ങൾ
പ്രണയത്തിന്റെ സ്വനഗ്രാഹിയിൽ ഇന്നും കേൾക്കാമായിരി
ക്കും. എന്തെല്ലാം നീ പറഞ്ഞു. പത്തുമ്മയുടെ ആട് ഷർട്ട്
കടിച്ചതും, കുഞ്ഞു പാത്തുമ്മ ന്റുപ്പുപ്പാക്കൊരാനോണ്ടർന്നു
എന്നു വീമ്പു പറഞ്ഞതും കുളക്കടവിൽ പാത്തുമ്മയുടെ
മുട്ടിനു ഏറെ മുകളിൽ കുളയട്ട കടിച്ചു തൂങ്ങിയതും , ഭർഗ്ഗവി
നിലയത്തിൽ ചിലപ്പോൾ നീലവെളിച്ചം മിന്നുന്നതും അങ്ങ
നെ എന്തെല്ലാം. എളളിൻ പൂ പോലെ വിശ്വവിഖ്യതമായ
നിന്റെ മൂക്കിൻ തുമ്പത്തു ശുണ്ഠി പടരുന്നതു കാണാൻ
കൊതിയാകുന്നു . ഒരു മാന്ത്രിക പൂച്ചയെ പോലെ പതുങ്ങി
പതുങ്ങി നമുക്കു ഭൂത കാലത്തേക്കു ചെല്ലാം.

                               നേരും നുണയും കൂടിക്കലരുന്ന ഭൂമിയിൽ
ഒരിക്കൽ വീണ്ടും നമുക്കു ജനിക്കേണം എന്താ നീ ചിരിക്കുന്നേ? .
എന്താ എനിക്കു നൊസ്സാണെന്നോ? അല്ലേ അല്ല. നമ്മൾ
ഇപ്പോഴും ഭൂമിയിലാണു് പൊന്നേ.

3 comments: