Saturday, March 15, 2014

എഴുത്തുകാരന്റെ പ്രതിബദ്ധത



എഴുത്തുകാരൻ സാമൂഹ്യജീവിയാണു് അതിനാൽ സമൂഹത്തിന്റെ
മൂല്യച്യുതികൾ എഴുത്തുകാരനെയും ബാധിക്കും എന്ന വാദം പണ്ടു
കാലം മുതലെ ഉയർന്നു കേൾക്കാറുള്ള അവാസ്തവ പ്രസ്താവ
മാണു് . എത്രയോ ആളുകൾ പണ്ടു് വേടന്റെ കൂരമ്പേറ്റു പിടഞ്ഞു
വീണ ഇണക്കിളിയെ കണ്ടിരിക്കാം . എന്നാൽ മാ!നിഷാദാ എന്നു
ആദ്യ കവിതാ ശകലത്തിലൂടെ ഒരു സാമൂഹ്യ തിന്മയെ വിലക്കാൻ
വല്തീകി എന്ന ആദ്യ കവിക്കേ കഴിഞ്ഞുള്ളു.മറ്റുള്ളവരെ പോലെ
അതൊരു വെറും കാഴ്ചയായി കണ്ടു പോകാൻ വാല്മീകിയിലെ
സർഗ്ഗചേതനക്കു കഴിഞ്ഞില്ല .ഈ സർഗ്ഗ വൈഭവം പേറുന്ന ഒരു
എഴുത്തുകാരനും സാമൂഹ്യ തിന്മയ്ക്കെതിരെയും , അടിച്ചമർത്തലു
കൾക്കെതിരെയും തൂലികയെടുത്തു പ്രതികരിക്കാതിരിക്കാനാവില്ല .

മൈക്കിൾ ഡെ നോസ്റ്റർഡാം പതിനഞ്ചാം നൂറ്റാണ്ടിലെ മതയാഥാ
സ്ഥിതികത്വം എഴുത്തുകാരനെ കൂച്ചുവിലങ്ങിട്ടപ്പോൾ അതിനു വശം
വദനാകാതെ തന്റെ കൃതി ആശയം പെട്ടെന്നു് ഗ്രഹിക്കാൻ സാധി
ക്കാത്ത വിധത്തിൽ പ്രത്യേക രചന രീതിയിലൂടെ, തന്റെ ചിന്തകളും,
ഭാവനകളും പുസ്തകമാക്കി പ്രസിദ്ധീകരിച്ചതു് എഴുത്തുകാരന്റെ
പ്രതിബദ്ധതയുടെ അതിസാഹസികമായ തെളിവാണു് . ഡാർക്ക്
ഏജിൽ യൂറോപ്പു് സംസ്ക്കാരരാഹിത്യത്തിന്റെയും ,അരാചകത്വ
ത്തിന്റെയും നീരാളിപ്പിടുത്തത്തിലകപ്പെട്ടപ്പോഴും ആ തമോ സാമൂ
ഹികവസ്ഥയിലും എത്രയോ എഴുത്തുകാർ തങ്ങളുടെ കൃതികൾ
രചിക്കുകയുണ്ടായി . ആ അന്ധകാരയുഗത്തിൽ പോലും ബിയോ
വുൾഫ് പോലുള്ള കൃതികളുണ്ടായി .എഴുത്തുകാരൻ സമൂഹത്തിലെ
തിന്മകൾക്കെതിരെ പ്രതികരിക്കുകയും എന്തു മൂല്യച്യുതികളുണ്ടായാ
ലും തന്റെ സർഗ്ഗപ്രക്രിയ തുടരുകയും ചെയ്യുമെന്നു് ചരിത്രം നമ്മെ
ഇവ്വിധം ഓർമ്മപ്പെടുത്തുമ്പോൾ സർഗ്ഗവാസന കൈമുതലായുള്ള
എഴുത്തുകാർ തങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ പ്രതിജ്ഞാ
ബദ്ധരും ഉത്സാഹശാലികളുമായിരിക്കണം. കാരണം എഴുത്തുകാരൻ
സമൂഹത്തിൽ മറ്റുള്ളവരെക്കാൾ വ്യത്യസ്തനാണു് . അതു ശാസ്ത്ര
ജ്ഞനെക്കാളും, ഭരണാധികാരികളെക്കാളും, ന്യയാധിപനെക്കാളും,
ബുദ്ധി ജീവികളെക്കാളും തീർത്തും വ്യത്യസ്തനാണു് . എഴുത്തുകാര
നിൽ അന്തർലീനമായ സർഗ്ഗസിദ്ധി തന്നെ അതിനു കാരണം.

സമൂഹത്തിലെ പല തലങ്ങളിലും ഇച്ഛാനുസരണം "മാ!നിഷാദാ" ഭംഗി
വാക്കായി ഉപയോഗിക്കുന്നു . തീവണ്ടി യാത്രാ വേളയിൽ സൗമ്യ ആക്ര
മിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്ത ദാരുണ സംഭവം സമൂഹിക
പ്രസ്ഥാനങ്ങൾക്ക് ഒന്നു രണ്ടു ദിവസത്തെ പ്രതിഷേധത്തിനുള്ള ഹേ
തുവും ആക്ടിവിസ്റ്റുകൾക്ക് ഒന്നോ രണ്ടോ മാസം നീണ്ട പ്രതിഷേധ
പ്രദർശനത്തിനു നിദാനമായതുമായിരുന്നു . എന്നാൽ അന്നു മുതൽ
ഇന്നു വരെ സൗമ്യയെക്കുറിച്ചു എഴുത്തുകാർ എഴുതി കൊണ്ടിരിക്കുന്നു.
ഇനിയും എഴുതുകയും ചെയ്യും.അതാണു് എഴുത്തുകാരൻ . ശിരസ്സു വെട്ടി
യെടുക്കുമെന്നറിയാമായിരുന്നിട്ടും എഴുത്തിന്റെ പാതയിലൂടെ നിർഭയം
സഞ്ചരിക്കാൻ തല്പരായ എഴുത്തുകാരുടെ പ്രതിബദ്ധത ചരിത്രത്തിലൂടെ
ഓരോ എഴുത്തുകാരനും സ്വംശീകരിക്കും. എഴുത്തുകാരനു അങ്ങിനയേ

കഴിയൂ .

3 comments:

  1. ചില എഴുത്തുകാര്‍ എന്ന് ഒരു തിരുത്ത് ആവാം!!

    ReplyDelete
  2. മാറിയ കാലത്ത് ഇതിലെത്ര ശരിയുണ്ടെന്ന് സംശയിക്കണം

    ReplyDelete
  3. അതാണു് എഴുത്തുകാരൻ . ശിരസ്സു വെട്ടി
    യെടുക്കുമെന്നറിയാമായിരുന്നിട്ടും എഴുത്തിന്റെ പാതയിലൂടെ നിർഭയം
    സഞ്ചരിക്കാൻ തല്പരായ എഴുത്തുകാരുടെ പ്രതിബദ്ധത ചരിത്രത്തിലൂടെ
    ഓരോ എഴുത്തുകാരനും സ്വംശീകരിക്കും. എഴുത്തുകാരനു അങ്ങിനയേ
    കഴിയൂ .

    ReplyDelete