Tuesday, July 2, 2013

ഐഎൻഎസു് കുക്രിയുടെ ക്യാപ്റ്റനും രക്ഷപ്പെട്ടോടിയ സന്യാസിമാരും


ആയിരത്തിതൊള്ളിയിരത്തി എഴുപത്തിയൊന്നു്
ഡിസംബർ ഒമ്പതു് , അന്നാണു് പക്കിസ്ഥാന്റെ
സബ് മറൈൻ പിഎൻഎസ് ഹങോർ ഇൻഡ്യ
യുടെ വിഖ്യാതമായ ഐഎൻഎസ് കുക്രിയെന്ന
പടക്കപ്പൽ മുക്കിയതു് . ടോർപ്പിഡോ തുളഞ്ഞു
കയറിയ കുക്രിയിൽ നിന്നും രക്ഷപ്പെട്ട കമാ
ണ്ടർ മനു ശർമ്മ കപ്പലിന്റെ ക്യാപ്റ്റൻ മഹേന്ദ്ര
നാഥ് മുല്ല വീര ചരമം വരിച്ചതു് ഇങ്ങനെയാണു്
വിവരിച്ചതു് . "ഞാൻ കടലിൽ പൊന്തികിടന്നു
നോക്കുമ്പോൾ ക്യപ്റ്റൻ കപ്പലിന്റെ മുകളിൽ
റെയിലിങിൽ പിടിച്ചു നില്ക്കുന്നു.ചുണ്ടിൽ ഒരു
സിഗാർ എരിയുന്നുണ്ടു് . സുസ്മേര വദനനായി
ആ കപ്പലിനോടൊപ്പം ക്യപ്റ്റൻ മഹേന്ദ്ര നാഥ്
മുല്ല അറബിക്കടലിന്റെ അഗാധതയിൽ
വിലയം പ്രാപിക്കുന്നതു ഞാൻ കണ്ടു".

പതിനൊട്ടു ഓഫീസർമാരെയും നൂറ്റിയെഴുപ
ത്തിയാറു സെയിലർമാരെയും കുക്രിയെയും
ഒറ്റയ്ക്കാക്കി രക്ഷപ്പെടാൻ ക്യാപ്റ്റൻ മഹേന്ദ്ര
സിംഗ് മുല്ല ഒരുക്കമല്ലായിരുന്നു . രക്ഷ
പ്പെടാൻ ആവർത്തിച്ചുള്ള സഹപ്രവർ
കരുടെ യാചന നിരസിച്ചു് അദ്ദേഹം മരണം
വരിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചു് ഡക്കിൽ
നിന്നും എടുത്തു ചാടിയാൽ അദ്ദേഹത്തിനു
രക്ഷപ്പെടാമായിരുന്നു .

ഉത്തര ഖണ്ഡിൽ പ്രകൃതി ക്ഷോഭത്തിൽ
ആയിരങ്ങൾ പിടഞ്ഞു മരിച്ച ദുരന്ത ഭൂമിക
യിൽ നിന്നും സ്വജീവൻ മാത്രം രക്ഷിക്കാൻ
ആർത്തി കാണിച്ച സന്യാസിമാരുടെ സ്വർ
ത്ഥ ലാഭേച്ഛ അവർ തന്നെ വിവരിച്ചപ്പോൾ
മഹത്തായ ഈ വീരമൃത്യു ഓർത്തുപോയി.
എന്താണു് സന്യാസി എന്ന വാക്കിന്റെ
പൊരുൾ എന്നു് ഇപ്പോൾ എന്റെ ചെറു
ബുദ്ധിക്കു പിടികിട്ടുന്നില്ല .

1 comment: